പെരുമാറ്റത്തിന് പൂജ്യം
ജീൻ വീഗോയുടെ'സീറോ ഡി കൊണ്ടുകട്'ആയിരുന്നു ഫ്രാൻസിലെ'സർ റീയലിസ്റ്റ് പ്രസ്ഥാന'ത്തിന് ആരംഭം കുറിച്ചത്.ക്ഷുഭിത യൗവനത്തിന്റെ കഥ പറയുന്ന ലോകത്തിലെ ഏറ്റവും മഹത്തരമായ പടങ്ങളിലൊന്നാണിത്. വ്യവസ്ഥാപിത മൂല്യങ്ങളും സദാചാര നിഷ്ഠയും പുലർത്തുന്ന അധ്യാപകരുടെ അധികാര ധർഷ്ട്യത്തോടുള്ള കോസ്സ്ത്,ബ്രുവൽ എന്നീ വിദ്യാർഥികളുടെയും സുഹൃത്തുക്കളുടെയും പോരാട്ടം ആണ് ഈ ചിത്രത്തിന്റെ ആശയം. ഒഴിവുകാലം ആനന്ദകരമായി ആസ്വദിച്ചു വിദ്യാലയത്തിലേക്ക് തിരികെ വരുന്ന അവരുടെ കളികളും ഉല്ലാസവും നിറഞ്ഞ തീവണ്ടി യാത്രയിലാണ് പടം ആരംഭിക്കുന്നത്.ജീവിതത്തെ എല്ലാ രീതിയിലും ഒരു ആഘോഷമാക്കി തീർക്കുന്നവരണവർ.വിദ്യാലയത്തിൽ മടങ്ങി വരുന്നതോടെ അവർക്ക് ഒരിക്കൽ കൂടി യന്ത്രികവും വിരസവും അഥോന്മുകവുമായ ലോകത്തെ പുൽകേണ്ടി വരുന്നു. അധ്യാപകരോടുള്ള അവരുടെ നിഷേധം പിന്നീട് ഒരു പൊട്ടിത്തെറിക്കലായി തീരുകയാണ്.ഡോർമെട്രിയിൽ നിന്നും തുടങ്ങുന്ന കലാപം പുറത്തേക്ക് പടർന്നു കത്തി.തലയിണയും കിടക്കകളും കുത്തിപ്പൊളിച്ചു തങ്ങളുടെ മുഖ്യ ശത്രുവായ അധ്യാപകനെ അവർ കട്ടിലിൽ കുരിശിലെന്ന പോലെ കെട്ടിയിട്ടു പീഡിപ്പി