ചാരങ്ങളും വജ്രങ്ങളും
പോളിഷ് ചിത്രങ്ങൾക്ക് ലോക ചലച്ചിത്ര വേദിയിൽ സ്ഥാനം കൊടുത്ത പടമാണ്'ആഷസ് ആൻഡ് ഡയമന്ഡ്‌സ്'(പോപ്യൽ ഇ ത്യമെന്റ്).രണ്ടാം ലോക മഹാ യുദ്ധത്തെ പറ്റിയുള്ള ആന്ദ്രെ വേദയുടെ'ചലച്ചിത്ര ത്രയ'ത്തിൽ അവസാനത്തേത്. രണ്ടാം ലോക മഹായുദ്ധതിനും സോവിയറ്റ് ശീത യുദ്ധതിനുമിടയ്ക്കുള്ള പോളണ്ടിലെ ജനങ്ങളുടെ ചരിത്ര മുഹൂർത്ഥമാണ് പടത്തിന്റെ കഥാ പശ്ചാത്തലം.അഡോൾഫ് ഹിറ്ലരുടെ തകർച്ചയിൽ യൂറോപ്പിലെ എല്ലാവരും സന്തോഷിക്കുമ്പോൾ ഫാസിസ്റ്റുകൾക്കെതിരെ സധൈര്യം പോരാടിയ പോളണ്ടിലെ ജനങ്ങൾ റഷ്യയിൽ നിന്നുള്ള പുതിയ ഭീഷണിയോർത് ഉത്കണ്ഠയിലാണ്.ഈയൊരു കാലയളവിലാണ് ചിത്രത്തിന്റെ പ്രമേയ പരിസരം.08/05/45:തമ്മിൽ തമ്മിൽ കൊലപാതകത്തിലേർപ്പെട്ടിരിക്കുന്ന പോളിഷ് ജനതയിലാണ് രംഗം തുടങ്ങുന്നത്. മസീക്, ആൻഡറേജ് എന്നീ രാഷ്ട്രീയ അധോലോക നേതാക്കൾ(ഹോം ആർമി സോൾജ്യേർസ്)ക്ക് പുതുതായി നഗര പിതാവായി അവരോധിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായ സെസൂക്കയെ കൊല്ലാനുള്ള കൽപ്പന കിട്ടുകയാണ്.മുൻപ് മസിക്കും സെസൂക്കയും ഒരുമിച്ച് സ്വതന്ത്ര സമര സേനനികളായി പ്രവർത്തിച്ചവരാണ്.സെസൂക്കയുടെ പത്നി കൻസെൻട്രഷൻ ക്യാമ്പിൽ കൊല്ലപ്പെടുകയായിരുന്നു.അമ്മയിയോടൊപ്പം കഴിഞ