"കളിയുടെ നിയമങ്ങൾ"!!അഥവാ ജീൻ റെനോയിരുടെ "ആദാമിന്റെ വാരിയെല്ല്"....!!


                   ജീൻ റെനോയിരുടെ ബൗദ്ധിക വിശിഷ്ട ചലച്ചിത്രമാണ്'ദി റൂൾസ് ഓഫ് ദി ഗെയിം'(ലാ റെജിലെ ഡു ജേന്).
               ലോക ചലച്ചിത്ര വേദിയിലെ എക്കാലത്തെയും മികച്ച കൃതികളിലൊന്നാണിത്.യുദ്ധ കാലത്ത് കൈക്കൂലിയും ഹിംസയും വ്യാപകമായ ഫ്രഞ്ച് മുതലാളിത്ത സാമൂഹ്യ ജീവിതത്തിന് നേരെയുള്ള പ്രതിഫലനമാണീ ചിത്രം.
രണ്ടാം ലോക മഹായുദ്ധ സമയ ഫ്രാൻസിലെ സമൂഹത്തിന്റെ സദാചാര ധാർമിക ലംഗനത്തെ കാണിക്കാനായി സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള പശ്ചാത്തലം പണക്കാരുടെ ഒരു തോട്ടത്തിൽ നടക്കുന്ന ആഴ്ചയിലെ അവസാന ഒത്തുകൂടലാണ്.ആളുകളെല്ലാം അവരവരുടെ ധാർമിക ജീവിതത്തിന്റെ നന്മകളെപ്പറ്റി പൊങ്ങച്ചം വിളമ്പുകയാണ്.എന്നാൽ അവർ ഏർപ്പെടുന്നതോ നേരെ തിരിച്ചുള്ള ലജ്ജാവഹമായ ചെയ്തികളിലും.സദാചാര മര്യാദയുടെ കളി നിയമങ്ങൾ കാറ്റിൽ പറത്തുന്ന ബൂർശ്വകളുടെയും അവരെ മുഴത്തിന് മുഴം അനുധാവനം ചെയ്യുന്ന വേളക്കരുടെയും പശ്ചാത്തലമാണ് ചലച്ചിത്രത്തിൽ.
                    വിമാന പര്യവേക്ഷകനായി പ്രശസ്തനായ ആന്ദ്രേ ജൂറി ഒരു റേഡിയോ പരിപാടിയിലൂടെ തന്റെ പ്രിയതമയും മറ്റൊരുതന്റെ പത്നിയുമായ ക്രിസ്റ്റീനയോടുള്ള പ്രേമഭ്യര്ഥന നടത്തുന്നു.ഇത് കേട്ട ക്രിസ്റ്റീനയുടെ വീട്ടുകാർ അദ്ദേഹത്തെ സൽക്കരിക്കാനായി അവിടുത്തെ പാഡിയിൽ വെച്ച് ഒരു വിരുന്ന് ഒരുക്കുന്നു.ക്രിസ്റ്റീനയുടെ ഭർത്താവ് മർക്വിസ് റോബർട്ട് തന്റെ കാമുകിയായ ജനീവയോടൊപ്പമാണ് വിരുന്നിൽ എല്ലായ്പ്പോഴും. മുതലാളിമാരുടെ ഈ വ്യഭിചാര കേളിയുടെ മറ്റൊരു തലം വേളക്കാർക്കിടയിലുമുണ്ട്.മർക്വിസിന്റെ വേലക്കാരൻ ആയ മാർസോ മറ്റൊരു വേലക്കാരൻ ആയ ഷൂമാക്കറുടെ ഭാര്യ ലിസ്റ്റയുമായി വ്യഭിചാരത്തിലേർപ്പെടുന്നു.തുടർന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ പത്നിയുടെ കാമുകനെന്നു സംശയിക്കുന്ന ഒരുവനെ(അന്ദ്രയുടെ കൂട്ടുകാരൻ ആയ ഒക്ടവയെ)ഉന്നം വെച്ച് ഷൂമാക്കർ നിറയൊഴിക്കുമ്പോൾ വധിക്കപ്പെടുന്നത് ആന്ദ്രീയാണ്.ആ ദുരന്തത്തെ വെറും യാദൃശ്ചികഥയാക്കുകയാണ് മർക്വിസ്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന ഒരു മുയൽ നായാട്ട് ഇന്റെ രംഗത്തിലൂടെ മാനവ ഹൃദയത്തിന്റെ തന്നെ ഒരു ഉൾവേട്ടയെയാണ് കാണിക്കുന്നത്. പണക്കാരുടെ അക്രമ സ്വഭാവവും അവർക്ക് പിന്തുണ കൊടുക്കുന്ന വേലക്കാരെയും കാണിക്കുന്നതിലൂടെ ഫ്രാൻസിലെ സമൂഹത്തിന്റെ തന്നെ ചിത്രം ആണ് സംവിധായകൻ ആവിഷ്‌കരിക്കുന്നത്.

സമൂഹത്തിലെ അനീതിയെ ആക്ഷേപ ഹസ്യത്തിലൂടെ കാണിച്ച സമത്വ ആശയം പേറുന്ന പടം എന്ന രീതിയിൽ രണ്ടാം ലോക മഹായുദ്ധ ശേഷം സർക്കാരുകൾ വിലക്കേർപ്പെടുത്തിയ ഈ ചിത്രം തുടർന്ന് കാണിക്കപ്പെടുന്നത്20കൊല്ലാനന്ദരമാണ്.ഫ്രാൻസിലെ സാമൂഹ്യ അസന്തുലിതാവസ്ഥ അടിസ്ഥാനമാക്കി എഴുതപ്പെട്ട'ലെസ് കാപ്രിസ്സ് ദെ മറിന്നെ','ലെ marriage ദ ഫിഗറോ'പോലുള്ള ഫ്രാൻസിലെ തേജോമയമായ ശുഭന്ധ്യ രചനകളിൽ നിന്നാണ് സംവിധായകൻ ഈ ചിത്രത്തിന്റെ പ്രമേയം കടം കൊണ്ടത്.ഇതിനായി പണം മുടക്കിയതും പടം പിടിച്ചതും എഴുത്തുകരിലൊരാളും നടന്മാരിലൊരാളും എല്ലാം ജീൻ രന്വേയർ തന്നെ ആയിരുന്നു. മുൻവശത്തെയും പിന്വശത്തെയും പ്രതിപാദ്യം ഒരേ പോലെ കാണിക്കുന്ന ഡീപ് ഫോക്കസ് ഉൾപ്പെടെയുള്ള സങ്കേതങ്ങൾ ഉണ്ടായിരുന്ന ഈ ചിത്രത്തിന്റെ ഘടന തുടർന്ന് നിരവധി സംവിധായകന്മാർ ആവർത്ഥിക്കുകയുണ്ടായി.

Comments

Popular posts from this blog

ഒരു വിശുദ്ധന്റെ ദിനചര്യക്കുറിപ്പ്